Saturday 7 November 2009

ആമിനാ വദൂദിന്റെ ഖുർ-ആൻ വ്യാഖ്യാനം

(തുടർച്ച)
ആമിന വദൂദൂദിന്റെ ഖുർ-ആൻ വ്യാഖ്യാനത്തിലൂടെ ഒരോട്ടപ്രദക്ഷിണം മാത്രമാണ്‌ ഇവിടെ നടത്തുന്നത്‌.ഇത്‌ വായിച്ച്‌ പ്രതികരിക്കുന്നതിന്‌മുമ്പ്‌ പുസ്തകം മുഴുവൻ വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.എന്റെ അവലോകനം വായിക്കുന്നവരിൽ അവരുടെ വ്യാഖ്യാനരീതിയെക്കുറിച്ച്‌ തെറ്റായ ഒരു മുൻ വിധി ഉണ്ടാകാൻ ഇട വരുത്തരുതെന്ന ആഗ്രഹം കൊണ്ടാണ്‌ ഈ അഭ്യർത്ഥന.

ഫസലുൽറഹ്മാൻ,സമഖ്ശരി,സയ്യിദ്‌ ഖുത്തുബ്‌,മൗദൂദി തുടങ്ങിയവരുടെ ഖുർ-ആൻ വ്യാഖ്യാനങ്ങൾ ആമിനാ വദൂദ്‌ വിമർശ്ശനവിധേയമാക്കുന്നുണ്ട്‌ ഈ പുസ്തകത്തിൽ.

ഖുർ-ആൻ വ്യാഖ്യാനങ്ങളെ ആമിനാ വുദൂദ്‌ മൂന്ന് വിഭാഗങ്ങളായി കാണുന്നു.പരമ്പരാഗത വ്യാഖ്യാനം,പ്രതികരണാത്മക വ്യാഖ്യാനം,സമഗ്രവ്യാഖ്യാനം.

പരമ്പരാഗത വ്യാഖ്യാനമാണ്‌ ഖുർ-ആനെ മൊത്തത്തിൽ തള്ളിക്കളയുന്ന പ്രതികരണാത്മക വ്യഖ്യാനത്തിന്‌ കാരണം.ഖുർ-ആനെയും വ്യാഖ്യാനങ്ങളെയും രണ്ടായി കാണുകയും ഖുർ-ആനിലെ സമാനാശയങ്ങളെയും പദപ്രയോഗവ്യവസ്ഥകളെയും മാർഗ്ഗനിർദ്ദേശകതത്വങ്ങളെയും അഥവാ പ്രമേയങ്ങളെയും തമ്മിൽ കൂട്ടിയിണക്കുന്ന ഒരു ഗവേഷണരീതി അവലംബിക്കുകയും ചെയ്യുന്നതാണ്‌ സമഗ്രമായ വ്യാഖ്യാനം.ഇതാണ്‌ ആമിന വദൂദ്‌ നടത്തുന്നത്‌.'ഇത്തരത്തിലൂള്ള ഒരു വ്യാഖ്യാനത്തിലൂടെ പെണ്ണിന്റെ പ്രശ്നത്തെക്കുറിച്ച്‌ കഴമ്പുള്ളൊരു കാര്യവിചാരവും ഇന്നേവരെയുണ്ടായിട്ടില്ല'എന്നവർ പറയുന്നു..

ഖുർ-ആൻ വ്യാഖ്യാനത്തിൽ മൂലവചനത്തെ സംബന്ധിച്ച മൂന്ന് സവിശേഷതകൾ പരിഗണിക്കേണ്ടതുണ്ട്‌.

1-മൂലവചനം എഴുതപ്പെട്ട പരിസരം(ഖുർ-ആൻ അവതരിച്ച ദേശകാലം).
2- മൂലവചനങ്ങളുടെ രചനാരീതിയിൽ കൈക്കൊണ്ട വ്യാകരണ നിയമം(എന്ത്‌ എങ്ങനെ പറഞ്ഞുവെന്ന്).
3-ഉള്ളടക്കത്തിന്റെ ആകപ്പാടെയുള്ള സ്വഭാവം-അഥവാ പ്രപഞ്ചവീക്ഷണം.

'ഫസലൂറഹ്മാൻ നിർദ്ദേശിച്ച വിധമുള്ള വ്യാഖ്യാനരീതിയാണിത്‌.സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ആവിഷ്കാരമാണ്‌ എല്ലാ ഖുർ-ആൻ സൂക്തങ്ങൾക്കും നൽകപ്പെട്ടതെന്ന് ഫസലുറഹ്മാൻ.അതുകൊണ്ട്‌ അർത്ഥവും ഉദ്ദേശവുമാണ്‌ പ്രാമാണികമാക്കേണ്ടത്‌.
ഖുർ-ആൻ ചില സ്ഥലങ്ങളിൽ സത്യവിശ്വാസികളേ,സത്യ വിശ്വാസിനികളേ എന്ന് എടുത്തു പറയുന്നത്‌ എന്തു കൊണ്ടാണെന്ന് അവർ പരിശോധിക്കുന്നുണ്ട്‌.ബഹുവചനത്തിന്റെ വ്യാകരണവിശദീകരണവും നൽകുന്നുണ്ട്‌.

സത്യവിശ്വാസികളായ എല്ലാവർക്കും മാർഗ്ഗനിർദ്ദേശനമാണ്‌ ഖുർ-ആൻ എന്ന് അതിൽ പറയുന്നുണ്ടല്ലോ. അതുകൊണ്ടുതന്നെ ഖുർ-ആൻ വചനങ്ങൾക്ക്‌ ഒരേയൊരു വ്യാഖ്യാനമേ പാടുള്ളൂ എന്ന് പറയുന്നത്‌ എങ്ങനെ ശരിയാകും? വ്യത്യസ്ത സാംസ്കാരിക പരിസരങ്ങൾക്ക്‌ ഇണങ്ങും വിധം വേണ്ടത്ര മയമുണ്ടെങ്കിലേ ഈ അവകാശവാദം ശരിയാകൂ.അല്ലെങ്കിൽ ഖുർ-ആന്റെ പ്രയോഗവൽക്കരണം ദുഷ്ക്കരമാകും.

തുടർന്ന് ആണും പെണ്ണൂം ഇന്നിന്നരീതിയിൽ പെരുമാറണമെന്ന ഒരു സമൂഹത്തിന്റെ മുന്ന റിവ്‌ ഖുർ-ആൻ വ്യഖ്യാനത്തിൽ എങ്ങനെ സ്വാധീനിക്കം എന്ന് പറയുന്നുണ്ട്‌.അറബിയിൽ നപുംസകപദം ഇല്ലെന്നതും ഇതോടൊന്നിച്ച്‌ ചർച്ചചെയ്യുന്നു.

സമൂഹത്തിലെ മുന്ന റിവുകളും മുൻ വിധികളും ഖുർ-ആൻ മനസ്സിലാക്കുന്നതിനെ ബാധിച്ചിട്ടുണ്ട്‌.
ആണുങ്ങളും പെണ്ണുങ്ങളും തമ്മിൽ വൈജാത്യങ്ങളുണ്ടെങ്കിലും അത്‌ അവരുടെ അടിസ്ഥാന സ്വഭാവവിശേഷങ്ങളല്ല.

ബഹുഭാര്യത്വം,തോന്നുമ്പോഴൊക്കെ മൊഴിചൊല്ലൽ,വെപ്പാട്ടിസമ്പ്രദായം എന്നിവയിലെല്ലാം കടുത്ത നിയന്ത്രണങ്ങൾ ഖുർ-ആൻ ഏർപ്പെടുത്തി.ചിലപെൺപക്ഷപ്രവർത്തകർ ഖുർ-ആൻ ഇവയൊക്കെ പാടെ എന്തു കൊണ്ട്‌ നിരോധിച്ചില്ല എന്ന് പറഞ്ഞ്‌ ഖുർ-ആനെതിരെ പോരിനിറങ്ങുന്നുണ്ട്‌.സ്ത്രീ പുരുഷസമത്വം ഒറ്റയടിക്ക്‌ എന്തുകൊണ്ട്‌ നടപ്പാക്കിയില്ല?പരിഷ്കാരങ്ങൾ പടിപടിയായി നടപ്പാക്കുകയായിരുന്നു ഖുർ-ആന്റെ ലക്ഷ്യം.(അടിമത്തകാര്യത്തിലും മദ്യനിരോധനം നടപ്പാക്കിയതിലും ഖുർ-ആന്റെ സമീപനം ഇവിടെ മാതൃകയാക്കാമെന്നു തോന്നുന്നു-ലേഖകൻ)

ചില സൂക്തങ്ങളിലെ മാർഗ്ഗനിർദ്ദേശങ്ങൾ വിശദാംശങ്ങളിൽ,സൂക്തം വെളിപ്പെട്ട സാഹചര്യങ്ങളിൽ മാത്രം പരിമിതമണ്‌.വിശദാംശങ്ങൾകൊണ്ട്‌ ഖുർ-ആൻ എന്ത്‌ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കിത്തരുന്നു.അടിസ്ഥാനതത്വമാണ്‌ മറ്റുസാഹചര്യങ്ങളിൽ പ്രാവർത്തികമാക്കാൻ പരിഗണിക്കേണ്ടത്‌.

സ്ത്രീകളുമായി ബന്ധപെട്ട നിർദ്ദേശങ്ങളിൽ അന്നത്തെ അറബ്‌ സമുഹത്തിൽ നിലനിന്നിരുന്ന തീവ്രമായ രണ്ട്‌ തരം സമീപനങ്ങൾക്ക്‌ നടുവിൽ ഒരു മിതത്വം പാലിക്കുകയാണ്‌ ഖുർ-ആൻ ചെയ്യുന്നത്‌.അതുകൊണ്ടാണ്‌ ഒറ്റയടിക്ക്‌ ഒരന്തിമ മാർഗ്ഗനിർദ്ദേശം തരാതിരുന്നത്‌.പെണ്ണുങ്ങൾക്ക്‌ അനന്തരാവകാശം നിഷേധിക്കൽ,ളിഹാർ,ബഹുഭാര്യത്വം,മൊഴിചൊല്ലൽ,വെപ്പാട്ടിസമ്പ്രദായം,പർദ്ദ,കുടുംബത്തിലും സമൂഹത്തിലും അധികാരത്തിലുമുള്ള പുരുഷ മേധാവിത്തം അങ്ങനെ എല്ലാത്തിലും അന്ന് മിതവും പ്രായോഗികവുമായ ഒരു മധ്യവർത്തിനയമാന്‌ ഖുർ-ആൻ സ്വീകരിച്ചത്‌.

മനുഷ്യ സൃഷ്ടി,ആദം,ഹവ്വ.

സൃഷ്ടിപ്രക്രിയയിൽ പുരുഷന്‌ സ്ത്രീയേക്കാൾ മുൻ ഗണന ഇല്ല ഖുർ-ആനിൽ.
ഇത്‌ വ്യക്തമാക്കാൻ ഖുർ-ആൻ ഉപയോഗിച്ച നാല്‌ കേന്ദ്ര സംജ്ഞകൾ പരിശൊധിക്കുന്നു.1-ആയത്ത്‌,2-മിൻ,3-നഫ്സ്‌,4-സൗജ്‌.

കണ്ടെത്തലുകൾ

അദ്ര്ശ്ശ്യമായ ദ്ര്ഷ്ടാന്തങ്ങൾ വിശദീകരിക്കാൻ മനുഷ്യ ഭാഷ അപര്യാപ്തമാണ്‌. മനുഷ്യവർഗ്ഗോൽപത്തി ആദമിനോടു കൂടിയാണെന്ന പരാമർശ്ശം ഖുർ-ആനിൽ ഇല്ല.നഫ്സിൽ നിന്ന് സൗജിനെ സൃഷ്ടിച്ചു എന്നു പറയുന്നു.നഫ്സ്‌ വ്യാകരണപരമായി സ്ത്രീ ലിംഗവും സൗജ്‌ പുല്ലിംഗവും ആണത്രേ.ആദമിന്റെ വാരിയെല്ലിൽ നിന്നാണ്‌ ഹവ്വയെ സൃഷ്ടിച്ചതെന്ന് വ്യക്തമാക്കുന്ന പരാമർശ്ശമൊന്നും തന്നെ ഖുർ-ആനിലില്ല.

ആദിപാപത്തിന്റെ ഉത്തരവാദിത്തം പെണ്ണിൽമാത്രം കെട്ടിവെക്കുന്നില്ല.രണ്ടുപേർക്കും പാപത്തിന്റെ പങ്കുണ്ട്‌.ആദമിനാണ്‌ പാപത്തിന്റെ പ്രധാന ഉത്തരവാദിത്തം നൽകപ്പെടുന്നതെന്നു പോലും പറയാം.

ഒരു പ്രത്യേക ജാതിയായി ഖുർ-ആൻ പെണ്ണിനെ കാണുന്നില്ല.

ഖുർ-ആനിലെ പെണ്ണൂങ്ങൾ

ഖുർ-ആനിൽ പറയൂന്ന പെണ്ണുങ്ങളുടെ പാഠങ്ങൾ പെണ്ണുങ്ങൾ മാത്രം ശ്രദ്ധിക്കേണ്ട കാര്യങ്ങളല്ല.എല്ലാവർക്കും അത്‌ ബാധകമാണ്‌.ഖുർ-ആനിലെ പുരുഷന്മാർ എല്ലാവർക്കും പാഠമാകുന്നത്‌ പോലെ.(മനുഷ്യരിൽ ചിലരെ ഖുർ-ആൻ എടുത്തു പറയുന്നു. അതിൽ പുരുഷനും സ്ത്രീയും സ്വാഭാവികമായി ഉൾപ്പെടുന്നു).

പുരുഷന്‌ ശ്രേഷ്ഠത നൽകുന്നതൊന്നും ഖുർ-ആനിലില്ല.സ്ത്രീയും നഫ്സാണ്‌.(ജീവശാസ്ത്രപരമായ വ്യത്യാസങ്ങൾക്കൊപ്പം 'ജന്മസിദ്ധ'മായ തരം തിരിവുകൾ നൽകൂന്നത്‌ സമൂഹമാണ്‌).

തഖ്‌ വ മാത്രമാണ്‌ വ്യത്യാസത്തിന്റെയും മഹത്വത്തിന്റെയും അടിസ്ഥാനമെന്ന് വിവിധ ഖുർ-ആൻ വ്യാഖ്യാനങ്ങളെ പരിശോധിച്ച്‌ അവർ പറയുന്നു.

പെണ്ണിന്‌ വഹ്‌യ്‌

മൂസായുടെ മാതാവിന്‌ വെളിപാട്‌ നൽകി എന്ന് ഖുർ-ആൻ പറയുന്നുണ്ട്‌.മറിയം എല്ലാവർക്കും മാതൃകയാണെന്ന് പറയുന്നു.ഭരണാധികാരിയായ ബിൽഖീസിനെ മാനിക്കുന്നു ഖുർ-ആൻ.അധികാരം സ്ത്രീക്ക്‌ പടില്ലെന്ന് പറയുന്നില്ല.(ആ അധികാരം തന്നെയല്ലേ വിശ്വാസകാര്യത്തിൽ സ്വതന്ത്രമായ അഭിപ്രായം സ്വീകരിക്കാൻ അവരെ പ്രാപ്തരാക്കിയത്‌?)
(അവസാനിച്ചിട്ടില്ല)

6 comments:

  1. സന്ദേഹീ, ചെറുതല്ലാത്ത താല്പര്യത്തോടെ നിങ്ങളെ വായിച്ചുകൊണ്ടിരിക്കുന്നു. തുടരുമല്ലോ?

    ( ഋ എഴുതാന്‍ r+^ മതി. അദൃശ്യം= adr^Syam ).

    ReplyDelete
  2. കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു തുടരുമല്ലോ
    സ്ത്രീകള്‍ക്ക് ഇസ്ലാം രണ്ടാം തരാം കല്‍പ്പിക്കുന്നതായി കാണാം
    വദൂദിനെ മുസ്ലിം പണ്ഡിതന്മാര്‍ എത്രത്തോളം അന്ഗീകരിക്കും
    നന്‍മകള്‍ നേരുന്നു
    നന്ദന

    ReplyDelete
  3. ആമിനാ വുദൂദിന്റെ ആരാന്നാ പറഞ്ഞത് ?
    കഷ്ടം

    ReplyDelete
  4. കൂടുതൽ എഴുതൂ

    ReplyDelete
  5. കൂടുതൽ എഴുതൂ

    ReplyDelete
  6. കൂടുതൽ എഴുതൂ.

    ReplyDelete